www.facebook.com/groups/malayalamblogwriters/doc/302918926471558/

ജാലകം

Saturday 16 February 2013

ആദ്യത്തെ പ്രണയ ദിനം


പ്രായം കുറെയായി. ഫെബ്രുവരി 14 എന്ന ദിവസങ്ങള്‍ കളഞ്ടെറില്‍ ഒരുപാട് കഴിഞ്ഞു  പോയി. പക്ഷെ ഇന്ന് വരെ അതൊരു പ്രണയ ദിനമായിരുന്നു എന്നുപോലും ഓര്‍ക്കാതെ ജീവിക്കുകയായിരുന്നു.
ഇന്ന് ആദ്യമായി ഞാനും എന്റെ ഭര്‍ത്താവും പ്രണയദിനം ആഘോഷിച്ചു..ഈ വയസ്സാം കാലത്തോ എന്ന് നിങ്ങള്‍ പുചിച്ചു ചിരിച്ചത് ഞാന്‍ കണ്ടു..അത് ആഘോഷിക്കണം എന്ന് വിചാരിച്ചതതൊന്നുമല്ല . അങ്ങ് വന്നു കൂടിയതാണ്.
ഇന്നലെ  എന്റെ കാല്‍മുട്ട് വേദനക്ക് അക്കുപ്രെഷര്‌  തെറാപ്പി ചെയ്യുന്ന സ്ഥലത്ത് നിന്ന് പോരുമ്പോള്‍ അവിടത്തെ സ്റ്റാഫ്‌ പറഞ്ഞു നാളെ ഈ സ്ഥാപനത്തിന്റെ ആന്നിവേര്സരി ആണ്. നമുക്ക് എല്ലാര്‍ക്കും ഒരുമിച്ചു കൊണ്ടാടണം. എന്ന്. ഇന്ന് രാവിലെ അങ്ങോട്ട്‌ പുറപ്പെടുംപോഴും  ആ  കാര്യം ഓര്‍ത്തിരുന്നില്ല.പതിവ്പോലെ ഞാന്‍ ഒരു വലിയ കസവു ബോര്ടെര്‍ ഉള്ള കേരള സാരി എടുത്തുടുത്തു.എന്റെ ഭര്‍ത്താവ് നീല ജീന്‍സും നീല ഷര്‍ട്ടും.
ഞങ്ങള്‍ അവിടെ എത്തിയപ്പോള്‍ ആ കെട്ടിടം മുഴുവന്‍ ആളുകളെ കൊണ്ട് നിറഞ്ഞിരിക്കുന്നു..സാധാരണ ഓരോ മണിക്കൂറിലും തെറാപ്പി ചെയ്യേണ്ട ആള്‍ക്കാര്‍ മാത്രമേ അവിടെ ഉണ്ടാവുള്ളൂ..പിന്നെ കുറച്ചു പേര്‍ അടുത്ത ബാചിലേക്ക് കാത്തിരിക്കുന്നുമുണ്ടാവും..ചിലര്‍ പുറത്തേക്കു പോകുന്നുണ്ടായിരുന്നു. അവര്‍ പറഞ്ഞു എന്തെ വൈകിയത് വിള ക്ക് കൊളുത്തി കഴിഞ്ഞു. ചായ സല്‍ക്കാരവും കഴിഞ്ഞു..ഓഹോ അപ്പൊ ഇതൊക്കെ ഉണ്ടായിരുന്നോ  ഇന്ന് ആനിവേര്‍സറി ആണെന്ന് പറഞ്ഞത് അപ്പോളാണ് ഓര്‍ത്തത്‌..
അകത്തു കടന്നപ്പോള്‍ ആകെ വര്ണ  കടലാസ് കൊണ്ടും ബലൂണുകള്‍ കൊണ്ടും പൂക്കളെ കൊണ്ടും അലങ്കരിച്ചിരിക്കുന്നു. അഞ്ചു നിലവിളക്കുകള്‍ ഏഴു തിരിയിട്ടു കൊളുത്തി വച്ചിരിക്കുന്നു..ഒരു താലം നിറയെ കല്‍കണ്ടം  ഒരു പാത്രത്തില്‍ കളഭം.
എല്ലാവരും കസവു പുടവയില്‍ സുന്ദരികളായിരിക്കുന്നു. സ്റ്റാഫും കല്യാണത്തിന് പോകും പോലെ സാരിക്ക് മാച് ചെയ്യുന്ന കുപ്പിവളകള്‍ കൈ നിറയെ അണിഞ്ഞിരുന്നു. മുടിയില്‍ നിറയെ മുല്ല മാലകള്‍ ചൂടിയിരുന്നു.ഒരുകറുത്ത് മെലിഞ്ഞ സ്റ്റാഫ് നര്‍സ്  വലിയ കുട്ടയില്‍ നിന്ന്  നീണ്ട തണ്ടോടു കൂടിയ ചുകപ്പു പനിനീര്‍പ്പൂകള്‍ എടുത്തു തന്നു .ഒന്ന് എനിക്കും ഒന്ന് എന്റെ ഭര്‍ത്താവിനും.ഞാന്‍ പെട്ടെന്ന് വിലാസിനിയുടെ അവകാശിയിലെ സുശീലയെ ഓര്‍ത്തു. വലിയ കണ്ണുകള്‍ ഉള്ളകവിള്‍ ഒട്ടിയ കറുത്ത തമിള്‍ പെണ്‍കുട്ടി...
"ഇത് പരസ്പരം കൊടുക്ക്‌.."..."""" " പുഞ്ചിരിയോടെ അവര്‍ മൊഴിഞ്ഞു..അവരുടെ സ്വരം തേന്‍ പോലെ മധുരമുള്ള തായിരുന്നു..എല്ലാരുടെയും കയ്യില്‍ ചുകപ്പു പനിനീര്‍പ്പൂക്കള്‍ ഉണ്ട്..അവര്‍ ഒക്കെ ചിരിയോടെ വൈകിയെത്തിയ ഞങ്ങളെ നോക്കിനിന്നു.ചമ്മലോടെ ഞാന്‍ എനിക്ക് കിട്ടിയ പനിനീര്‍പ്പൂ എന്റെ ഭര്‍ത്താവിനു നേരെ നീട്ടി. അദ്ദേഹം എനിക്കും തന്നു..എല്ലാരും കയ്യടിച്ചു..ഒരുതരം റാഗിംഗ് പോലെ 
ചിലരൊക്കെ പാട്ട് പാടി..ചിലര്‍ ജോക്ക് പറഞ്ഞു..സ്റ്റാഫിലെ ചില പെണ്‍കുട്ടികള്‍ ഡാന്‍സ് ചെയ്തു.
പിന്നെ അസുഖമുളളതെല്ലാം മറന്നു കുറെ സ്ത്രീകള്‍ മുസിക്കല്‍ ചെയര്‍ കളിച്ചു..ഒരു രിട്ടയെര്ട്ട് ടീച്ചര്‍ കസേരകള്‍ വട്ടത്തില്‍ സജ്ജീകരിച്ചു. എന്നോട് ആ കളിയില്‍ പങ്കു ചേരാന്‍ പറഞ്ഞു. 
"വയ്യ ടീച്ചര്‍ ഇരിക്കാനും ഇരുന്നാല്‍ പെട്ടെന്ന് എഴുന്നേല്‍ക്കാനും എനിക്ക് ആവില്ല." ഞാന്‍ ഒഴിഞ്ഞു മാറി. 13 പേര്‍ വട്ടത്തില്‍ ഓടിക്കൊണ്ടിരുന്നു.പെട്ടെന്ന് പാട്ട് നിന്ന് കസേര കിട്ടാതെ വന്ന സ്ത്രീ ജാള്യതയോടെ ഞങ്ങളുടെ കൂട്ടത്തില്‍ വന്നിരുന്നു.
വീണ്ടും പാട്ട് തുടങ്ങി..ആ കസേര കളി കഴിഞ്ഞപ്പോള്‍ തടിച്ച സുന്ദരിയായ ഒരു സ്ത്രീ മാത്രം  ശേഷിച്ചു..അവര്‍ക്ക്  ഒരു ഗിഫ്റ്റ്കൊടുത്തു.
പിന്നെയാണ് കപ്പിള്‍ ആയി വന്നവരെ അങ്ങോട്ട്‌ വിളിച്ചത്. കുറെ ഭാര്യ ഭര്‍ത്താക്കന്മാര്‍ മുന്‍പിലേക്ക് ചെന്ന്..എന്റെ ഭര്‍ത്താവ് സിഗരെട്ടു വലിക്കാന്‍ പുറത്തു പോയതിനാല്‍ ഞാന്‍ ഇരുന്നിടത്ത് തന്നെ ഇരുന്നു.
  ആ കളിയില്‍ പങ്കെടുക്കാന്‍ ചെന്നവരെ ഓരോരോതരായി വിളിച്ചു.. എന്ത് അസുഖതിനായി ആണ് അവിടെ ചെന്നത് ഇപ്പോള്‍ എങ്ങനെ എന്നൊക്കെ ഓരോരുത്തരോടും ചോദിക്കുന്നുനടായിരുന്നു.അത് കഴിയുമ്പോള്‍ അവരുടെ കയ്യില്‍ ഹാര്‍ട്ട് ആകൃതിയില്‍ ഉള്ള ഒരു വലിയ ബലൂണ്‍  കൊടുത്തു " നിങ്ങള്‍ പരസ്പരം ചേര്‍ന്ന് നിന്ന് ആ ബലൂണിനെ ഞെരുക്കണം അത് പൊട്ടുന്നത് വരെ" എന്ന് പറഞ്ഞു. എല്ലാരും കൈകള്‍ തമ്മില്‍ ചേര്‍ത്ത് ബലൂണ്‍ പൊട്ടിക്കുന്നു. ചിലര്‍ തോളുകള്‍ ചേര്‍ത്ത് ബലൂണ്‍ പൊട്ടിക്കുന്നു.ഒടുവില്‍ എന്റെ ഭര്‍ത്താവ് കടന്നു വന്നു.അപ്പോള്‍ ഡോക്ടര്‍ പറഞ്ഞു ഒടുവിലായി ഒരു ജോഡി ഭാര്യ ഭാര്താകന്മാര്‍ ഇതാ വരുന്നു. വരൂ മുന്നോട്ടു വരൂ 
ഞങ്ങള്‍ മുന്‍പിലേക്ക് ചെന്ന്.ഡോക്ടര്‍ പിങ്ക് നിറത്തിലുള്ള ഒരു ബലൂണ്‍ എടുത്തു എന്റെ കയ്യില്‍ തന്നു.ഇവിടെ ഇതുവരെ ചെയ്തത് കണ്ടല്ലോ ഈ ബലൂണ്‍ നിങ്ങള്‍ ചേര്‍ന്ന് നിന്ന് പൊട്ടിക്കണം.
എന്റെ ഭര്‍ത്താവ് പറഞ്ഞു തോളുകള്‍ തമ്മില്‍ ഇടിക്കുന്നത്‌ ഒരു ഫൈറ്റിന്റെ ഓര്മ വരുത്തുന്നു. അങ്ങനെയല്ല വേണ്ടത് പരസ്പരം ഹഗ് ചെയ്തുകൊണ്ട് ..അതല്ലേ നല്ലത്? ഡോക്ടര്‍ക്ക്‌ വലിയ സന്തോഷമായി. അതെ അങ്ങനെയാണ് വേണ്ടത് ഇവിടെ ആരും അത് ചെയ്തില്ല. നിങ്ങള്‍ എങ്കിലും അങ്ങനെ ചെയ്യ്.
ഞാന്‍ ലജ്ജ കൊണ്ട് വിവര്‍ണ്ണ യായി.അദ്ദേഹം എന്റെ കയ്യില്‍ ഇരുന്ന ബലൂണ്‍ ഞങ്ങളുടെ മാറില്‍ വച്ച് എന്നെ മുറുകെ ആലിംഗനം ചെയ്തു.ആ ബലൂണ്‍ വലിയ ശബ്ദത്തോടെ പൊട്ടി. എല്ലാരും കയ്യടിച്ചു ആര്‍ത്തു ചിരിച്ചു.കൊണ്ട്  ഉറക്കെ പറഞ്ഞു ഹാപ്പി വാലെന്ദൈന്‍സ് ഡേ...റ്റു  യു... എനിക്ക് ഏതുവിധേനയും സീറ്റില്‍ എത്തിയാല്‍ മതി എന്നായിരുന്നു.
അതും കഴിഞ്ഞു  തെറപ്പി ക്ക് വിളിച്ചു അത് കഴിയുമ്പോഴേക്കും നേരംവൈകുന്നേരമായി. 
വീട്ടില്‍ എത്തിയപ്പോള്‍ മകളും ഭര്‌താവും ഞങ്ങളെ കാത്തിരിക്കുന്നു.അവളുടെ  ഒരു കൂട്ടുകാരി  ആരതി യും  ഭര്‍ത്താവ്  ജയ്സനും ഇന്ന് ഇങ്ങോട്ട് വരാം എന്ന് പറഞ്ഞിട്ടുണ്ട്.ഇന്ന് ഇനി ഡിന്നര്‍ ഉണ്ടാക്കാന്‍ സമയമില്ല.രാത്രി ഭക്ഷണം പുറത്തു നിന്ന് ആയാല്‍ എന്താ എന്ന് മകള്‍ ചോദിച്ചു.
.രാജധാനി രേസ്റൊരെന്റ്റ് ചെന്നയില്‍ പേര് കേട്ടതാണ്. ഗുജറാത്തിലെയും ,രാജസ്ഥാനിലെയും ഫുഡ്‌  മിക്സ്‌ ആയാണ്   അവിടെ വിളമ്പുക. മുന്‍പ് അവിടെ പോയപ്പോള്‍ ഞങ്ങളുടെ ഫോണ്‍ നമ്പരും വിവാഹ വാര്‍ഷിക ദിനങ്ങളും അവര്‍ ചോദിച്ചു വാങ്ങിയിരുന്നു.മോളുടെ വിവാഹ വാര്‍ഷികത്തിന് ഞങ്ങളെ ഫോണ്‍ ചെയ്തു.അന്ന് പക്ഷെ ഞങ്ങള്‍ മഹാബലി പുരത്തായിരുന്നതിനാല്‍ വേറെ ഒരു ദിവസം അവിടേക്ക് ചെല്ലണം എന്ന് രാജധാനിയുടെ മനജേര്‍ പറഞ്ഞിരുന്നു.വിവാഹ വാര്‍ഷികം ആഘോഷിക്കുന്ന രണ്ടു പേര്‍ക്കും ആഹാരം ഫ്രീ ആണ് കൂടെ വരുന്നവര്‍ക്ക് 25% കുറവും ആയിരിക്കും എന്ന് അന്ന് മാനജേര്‍ പറഞ്ഞിരുന്നു. ഇന്ന് ഡിന്നര്‍ അവിടെയാക്കിയാലോ എന്നാണു മക്കളുടെ ചോദ്യം. 
.
ആരതിയും ജയ്സനും എത്താറായി 
എന്നാല്‍  ജീവിതത്തില്‍ആദ്യമായി  ഈ   വാലെന്റൈന്‍സ്‌ ഡേ   അടിച്ചു പൊളിച്ചു  ആഘോഷിക്കാന്‍ ഞാനുംതീരുമാനിച്ചു 
അപ്പോള്‍ ഞങ്ങള്‍ ഒരുങ്ങട്ടെ.
 തല്‍ക്കാലം വിട 

18 comments:

  1. നല്ല അനുഭവ വിവരണം.

    ആരോഗ്യം എന്ന് പറയുന്നത് ശരീരത്തിന്റെ മാത്രമല്ല, മനസ്സിന്റെയും രോഗമില്ലാത്ത അവസ്ഥയാണ്. അഥവാ, രോഗം ശരീരമായോ, മനസ്സുമായോ, മിക്കപ്പോഴും അത് രണ്ടുമായോ ബന്ധപ്പെട്ടു കിടക്കുന്നു. അപ്പോള്‍, ഇതുപോലുള്ള ആഘോഷങ്ങള്‍ ചികില്സാലയങ്ങളില്‍ നടക്കുന്നത് തികച്ചും അഭിനന്ദനാര്‍ഹം, സന്തോഷപ്രദം.
    ആശംസകള്‍.

    ReplyDelete
  2. ആദ്യമായാണിവിടെ
    ഡോ. മാലങ്കോട് ആണ് വഴികാട്ടിയായത്

    ഇനിയും വരാം

    ReplyDelete
    Replies
    1. ശ്രീ അജിത്. നന്ദി ഈ വഴി വന്നതിനും ഈ കയ്യൊപ്പിനും.

      ഞാന്‍ ഒരു പെന്‍ഷന്‍ പറ്റിയ സര്‍ക്കാര്‍ ജീവനക്കാരിയാണ് .
      വല്ലതും ഇടയ്ക്കു കുത്തികുറിക്കുന്നു.

      ഡോക്ടറോട് ഒരു പാട് നന്ദി പറയാന്‍ ഉണ്ട് . നല്ലവരായ നിങ്ങളെയൊക്കെ പരിചയപ്പെടുത്തിയതിനു

      Delete
  3. ഇങ്ങിനെയൊരാൾ ഉള്ളത്‌ ഇപ്പൊഴാ അറിഞ്ഞത്‌. ഡോ.പി.മാലങ്കോടിന്നു സ്തുതി. നല്ല അനുഭവക്കുറിപ്പ്‌. വാർദ്ധ്ധക്യം മനസ്സിനെ ഒരിക്കലും ബാധിക്കുന്നില്ല എന്നതാണ്‌ വാസ്തവം . വേഡ്‌ വെരിഫിക്കേഷൻ എടുത്തുകളയുമല്ലോ


    ReplyDelete
    Replies
    1. ശ്രീ മധുസുധനന്‍
      ഈ വഴി വന്നതിനും വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും ഒരു പാട് നന്ദി
      ആദ്യം നന്ദി പറയേണ്ടത് ഡോക്ടറോട് ആണ് . നിങ്ങളെ യൊക്കെ പരിചയപ്പെടുത്തിയതിനു

      Delete
    2. സോറി സര്‍
      മധുസൂദനന്‍ എന്ന് സംബോധന ചെയ്തതിനു.. ഞാന്‍ അറി ഞ്ഞില്ല.. പൊറുക്കണേ എന്നെക്കാള്‍ ചെറുപ്പം ആകും എന്ന് കരുതി അങ്ങനെ സംബോധന ചെയ്തതാനു.

      Delete
  4. ഡോ. മാലങ്കോട് വഴി ഞാനും ഇവിടെ എത്തി .
    നന്നായി അനുഭവ വിവരണം

    ReplyDelete
    Replies
    1. ശ്രീ അമ്രുതംഗമയ..
      നന്ദി ഈ വായനക്കും അഭിപ്രായത്തിനും. ഇനിയും ഈ വഴി വരുമല്ലൊ.

      Delete
  5. സുഹൃത്തുക്കളേ, നളിന ചേച്ചി ഏതാനും ദിവസത്തെക്കായി നാട്ടില്‍ പോകുന്നു എന്ന് മെന്‍ഷന്‍ ചെയ്തപോലെ തോന്നി. അപ്പോള്‍, ഈ കംമെന്റ്സിന്റെ പ്രതികരണം അക്കാരണം കൊണ്ട് ഉടനെ ഉണ്ടായി എന്ന് വരില്ല. എന്റെ പ്രസ്തുത ലേഖനം ഫലപ്രാപ്തിയില്‍ എത്തിവരുന്നു എന്നതില്‍ സന്തോഷം, നന്ദി. നമുക്കിങ്ങിനെ മുമ്പോട്ടു പോകാന്‍ നോക്കാം.

    ReplyDelete
  6. രസകരമായ രചന
    ആരോഗ്യം ശരീരത്തിനു മാത്രമല്ല മനസ്സിനും വേണം
    ഇതുപോലുള്ള ഒത്തുകൂടല്‍ അതിന്‌ വഴി തെളിക്കട്ടെ
    ആശംസകള്‍

    ReplyDelete
    Replies
    1. ഡിയര്‍ ഗീതാകുമാരി.. ടീച്ചര്‍ അല്ലെ.
      നന്ദി ഈ കയ്യൊപ്പിനു.
      .നമുക്ക് പരസ്പരം കാണണം അറിയണം .ഇനിയുമിനിയും

      Delete
  7. കൊച്ചു കൊച്ചു സന്തോഷങ്ങൾ -
    കൊള്ളാം

    ReplyDelete
    Replies
    1. നന്ദി സർ ഈ വായനക്കും കയ്യൊപ്പിനും

      Delete
  8. കൊള്ളാമല്ലോ ഈ പ്രണയ ദിനം..!

    ReplyDelete
  9. നന്ദി ബിലാതതീപട്ടണം
    ഈ വരവിനും വായനക്കും ഈ കയ്യൊപ്പിനും
    ഇനിയും വരുമെന്ന പ്രത്യാശയോടെ

    ReplyDelete
  10. തന്നെ തന്നെ ഹാപ്പി വാലന്‍റൈന്‍സ് ഡേ..

    എഴുത്ത് ഉഷാറായി..

    ReplyDelete
    Replies
    1. ഹ ഹ അങ്ങനെ ഒരു ദിനം ജീവിതത്തില്‍ ആദ്യമായി...

      Delete