അസ്തമയം
എന്റെ മോൾ കരയുന്നോ .അതെ എന്റെ പൊന്നുമോളുടെ ശബ്ദമാണല്ലോ ഞാൻ
കേൾക്കുന്നത് ..വെറും തേങ്ങലിന്റെ ശബ്ദമല്ലാതെ മറ്റൊന്നും
കേള്‍ക്കുന്നില്ല അവൾ എവിടെയാഉള്ളത്?
ഇപ്പോഴാണ് ഒരു രൂപം എന്റെ കണ്ണിൽ പെട്ടത്'' വെള്ള പുതച്ച ഒരു ശരീരം കിടത്തിയിരിക്കുന്നു. അതിന്റെ മുഖത്തേക്കാണ് അവൾ സൂക്ഷിച്ചു നോക്കുന്നത്...

മോള് കരഞ്ഞു കൊണ്ടേയിരിക്കുന്നു..പതിയെ ഒരു മഞ്ഞുമറ നീങ്ങിയത് പോലെ..
എനിക്ക് ഇപ്പോൾ എല്ലാം കാണാം. കുഞ്ഞു തല കുമ്പിട്ടു ഇരിക്കുന്നു.
അവളുടെ ചുണ്ട് അനങ്ങുന്നതേയില്ല .പക്ഷെ അവൾ ഉള്ളാലെ എന്തൊക്കെയോ പറയുന്നത്
എനിക്ക് ഇപ്പോഴും കേൾക്കാം . ദാ ഇപ്പോഴും പറഞ്ഞു കൊണ്ടേയിരിക്കുന്നു...
"ഞാൻ പഠിച്ചു ജോലി നേടണം എന്ന് പറഞ്ഞില്ലേ. അച്ഛൻ ഇല്ലാത്തത് എന്നെ
അറിയിക്കാതെയല്ലേ അമ്മ എന്നെ വളര്ത്തിയത്. ഇനി എനിക്കാരുണ്ട് അമ്മെ. ഞാൻ
ആരോടാ എന്റെ സങ്കടങ്ങൾ പറയുക? എനിക്ക് ഒരു സന്തോഷം തോന്നിയാൽ
കൂടെ ആനന്ദിക്കാൻ ആരുണ്ട് ഇനീ"
എല്ലാം ഞാൻ കേൾക്കുന്നുണ്ട്.അവളുടെ മനോവ്യാപാരങ്ങൾ .... അവൾ കരയാതെ
ചിരിക്കാതെ ഒരു കൽ പ്രതിമ പോലെ ഇരിക്കുകയാണ്. ചുണ്ട് കൂട്ടിക്കടിച്ചു
പിടിച്ചിരിക്കുന്നു .
അവളെ ഒന്ന് സമാധാനിപ്പിക്കാൻ എനിക്കാവുന്നില്ലല്ലോ. കൈനീട്ടി അവളുടെ തലയിലൊന്ന് തൊടാൻ ശ്രമിച്ചിട്ടും കഴിയുന്നില്ല.
എന്റെ മോളെ ആശ്വസിപ്പിക്കാൻ ആരും ശ്രദ്ധിക്കുന്നുമില്ല.
ആങ്ങ്ഹ എന്റെ മോനുമുണ്ടല്ലോ.! അവൻ ഓരോരുത്തരോടു സംസാരിക്കുന്നു.
മുഖത്ത് ശോകഭാവമുണ്ടോ ? അവന്റെ ഭാര്യ എവിടെ? അവളുടെ വീര്‍ത്ത വയറിൽ ഒരു
പൊന്നുമോൻ തന്നെയാകും. വീട്ടില്‍ ഒരു കുഞ്ഞിക്കാലു കാണാൻ ഞാൻ എത്ര
കൊതിച്ചതാണ് .
കുടുംബത്തിലെ എല്ലാരും എത്ത്തിയിട്ടുണ്ടല്ലോ ....
ചിലര് താഴ്ന്ന
സ്വരത്തിൽ വീട്ടു വിശേഷം പങ്കു വെക്കുന്നു. ചിലർ മുറ്റത്തു ഒരരുകിൽ
നിന്ന് കട്ടൻ കാപ്പി കുടിക്കുന്നു.
"അസുഖം കൂടിയത് ഞാൻ അറിഞ്ഞില്ല . എളെമ്മ ഇത്ര വേഗം പോകുമെന്നു സ്വപ്നത്തിൽ വിചാരിച്ചില്ല."
മാഹിയിലെ ചേച്ചിയുടെ മകളാണ് ..ഇവരൊക്കെ ഇവിടെ ഉണ്ടായിരുന്നോ.
"സതീ എപ്പോൾ എത്തി?" എന്റെ ചോദ്യം അവൾ കേട്ട ഭാവമില്ല.
"ഞാനും ഇന്ന് പുലർ ച്ചേയാണ് വിവരമറിഞ്ഞത് . കേട്ട ഉടനെ പുറപ്പെട്ടതാ"
അത് എന്റെ ഏട്ടന്റെ മകനാണല്ലോ.. അവൻ തലശ്ശേരി നിന്ന് എപ്പോഴെത്തി?
അവരുടെ അടുത്തേക്ക് ചെന്നിട്ടും അവർ എന്നെ നോക്കുന്നു പോലുമില്ല..
ഇതെന്താ എല്ലാര്ക്കും പറ്റിയത്..
അയൽക്കാരിൽ ചിലര് ഒരു ഭാഗത്ത് മാറി നിന്ന് കുശുകുശുക്കുന്നു. ചിലര് എന്നെപ്പറ്റി യാണല്ലോ സംസാരിക്കുന്നത്
"പാവം ചേച്ചി ഈ തറവാട്ടിലെ വിളക്കായിരുന്നു. പിള്ളേർവിശന്നു
കരയുന്നു വീട്ടില്‍ ഒന്നുമില്ല അവര്‍ക്ക് കൊടുക്കാന്‍ എന്ന്
പറഞ്ഞാല്‍ "ഇവിടെ പ്ലാവിൽ ചക്കയുണ്ടല്ലോ ജാനകി ... ഇട്ടു എടുത്തോണ്ട്
പോയി പിള്ളേർക്ക് പുഴുങ്ങി കൊടുക്ക് എന്ന് പറയും. എന്ത് ആവശ്യത്തിനു
വന്നാലും കയ്യിലുള്ളത് എപ്പോഴും എടുത്തു തരുമായിരുന്നു"
ഒരുത്തി മൂക്ക് പിഴിയുന്നു .
.
"ആഹാരം കഴിക്കാൻ ഇരിക്കുന്ന നേരത്ത് വന്നാല്‍ പോലും എഴുനേറ്റു കൈ കഴുകി
മുന്‍പില്‍ ഇരിക്കുന്ന ഭക്ഷണം ഒരു മടിയുമില്ലാതെ വന്ന
ആള്ക്ക് എടുത്തു കൊടുക്കും. പണമായാലും തുണിയായാലും ഉള്ളത് എല്ലാര്ക്കും
കൊടുക്കാൻ സന്തോഷമേയുള്ളൂ ആയമ്മക്ക്.." .അത് വടക്കേലെ ചിരുതയാണ്.
കഴിക്കാൻ വേറെ ഉണ്ടാവില്ല പെണ്ണുങ്ങളെ അതോണ്ടല്ലേ എന്റെ ഓഹരി തന്നെ
എടുത്തു തരുന്നത്..പണ്ടത്തെ പോലെയല്ല കൂട്ടരേ ഇപ്പൊ ഈ തറവാട്ടിലെ സ്ഥിതി. ഇവിടുത്തെ
വിഷമം നിങ്ങളോട് പറയുന്നത് നന്നോ? കാടിയാനേലും മൂടിക്കുടിക്കണ്ടേ?. "
എല്ലാവരുടെയും അടുത്ത് ഓളത്തിലെന്നപോലെ ഒഴുകി ചെന്നെത്താൻ കഴിയുന്നു . പക്ഷെ ആരും എന്നെ കാണുന്നില്ലേ...ഇതെന്തു പറ്റി ..?
എന്നെ തീരെ ഗൗനിക്കാതെ എന്നെക്കുറിച്ച് പുകഴ്ത്തുന്നു .ഇവര്ക്കൊക്കെ എന്താ പറ്റിയത്..
എല്ലാരും വര്‍ത്തമാനം തന്നെ .എന്റെ ഈ പാവം കുഞ്ഞിനു ആരും ഒരു തുള്ളി
വെള്ളം കൊടുക്കുന്നില്ലല്ലോ. ...
അച്ഛൻ പോയതറിയിക്കാതെ ഞാൻ
പാടുപെട്ടു വളര്ത്തിയ എന്റെ മോൾ. ഞാൻ ഇല്ലാത്ത കാലം അതിന്റെ ഗതി ഇതൊക്കെ
തന്നെ.
നേരെ അടുക്കളയിൽ കടന്നു.... ങേ ഇതെന്താ ഇത് വരെ തീ
പിടിപ്പിചിട്ടില്ലേ. എന്താ കഥ...പിന്നെ ഈ മനുഷ്യർ ചിലരൊക്കെ ചായ
കുടിക്കുന്നതോ. .
ചായ തിളപ്പിക്കുന്ന പാത്രം എടുക്കാൻ ശ്രമിച്ചു .കയ്യിൽ കിട്ടുന്നില്ല ഇതെന്തു പറ്റി .
ഇവിടെ നിന്നിട്ട് ഇനി എന്ത് കാര്യം...എന്റെ മോളുടെ അടുത്തേക്ക് തന്നെ ചെന്ന് നോക്കാം.
"എന്റെ അമ്മ ഒരുങ്ങി പോകുന്നല്ലോ. എന്നെ കൂട്ടാതെ ഒരിടത്തും അമ്മ
പോകാറില്ലല്ലോ. എന്താണമ്മേ എന്നെ കൂടെ കൊണ്ട് പോകാത്തത്? ഞാനും
വരുന്നമ്മേ..."
മോൾ ഇത്തവണ കാറിക്കരയുകയാണല്ലോ .
ഇപ്പോഴാണ് ഒരു രൂപം എന്റെ കണ്ണിൽ പെട്ടത്'' വെള്ള പുതച്ച ഒരു ശരീരം കിടത്തിയിരിക്കുന്നു. അതിന്റെ മുഖത്തേക്കാണ് അവൾ സൂക്ഷിച്ചു നോക്കുന്നത്...
അതിശയം തന്നെ. അത് ഞാൻ
തന്നെയല്ലേ വെള്ള സാരിയും ബൗസും അണിഞ്ഞു നെറ്റിയിൽ ചന്ദനവും ഭസ്മവും
തൊട്ടു കണ്ണ് പൂട്ടിയുറങ്ങുന്നു . അതെ ഞാൻ തന്നെ.
അപ്പോൾ ഈ നില്ക്കുന്നതോ? ഞാനല്ലേ ഇവിടെ നില്ക്കുന്നത്.
കണ്ണും പൂട്ടി കിടക്കുന്ന എന്റെ മുഖത്തും ചുണ്ടിലും ഒക്കെയായി അരി മണികളും തുളസിയിലകളും വെള്ളവും വന്നു വീഴുന്നു. തറ്റുടുത്ത ഒരാള് പൂജകൾ ചെയ്യുന്നു .തലയ്ക്കൽ നാക്കിലയിൽ പൂവും അരി,എള്ള് കറുക ഒക്കെ ചിതറിക്കിടക്കുന്നു. നിലവിളക്ക് ജ്വലിക്കുന്നുണ്ട് .എന്റെ മോനാണ് ഈറനുടുത്തു ഒരു കാൽ മുട്ട് കുത്തി യിരിക്കുന്നത് .
കണ്ണും പൂട്ടി കിടക്കുന്ന എന്റെ മുഖത്തും ചുണ്ടിലും ഒക്കെയായി അരി മണികളും തുളസിയിലകളും വെള്ളവും വന്നു വീഴുന്നു. തറ്റുടുത്ത ഒരാള് പൂജകൾ ചെയ്യുന്നു .തലയ്ക്കൽ നാക്കിലയിൽ പൂവും അരി,എള്ള് കറുക ഒക്കെ ചിതറിക്കിടക്കുന്നു. നിലവിളക്ക് ജ്വലിക്കുന്നുണ്ട് .എന്റെ മോനാണ് ഈറനുടുത്തു ഒരു കാൽ മുട്ട് കുത്തി യിരിക്കുന്നത് .
എന്റെ ശരീരം മോനും മറ്റു ചിലരും ചേർന്ന് എടുത്തു കൊണ്ട് പോകുന്നു.
മോൾ വിട്ടുകൊടുക്കാതെ കെട്ടിപ്പിടിച്ചു കരയുകയാണ്. ആൾക്കാർ അവളെ പിടിച്ചു
മാറ്റുന്നു.
മോളെ ഇവിടെതനിച്ചാക്കിയിട്ടു ഞാൻ എങ്ങനെ അകലേക്ക് പോകും...പക്ഷെ
എനിക്ക് പോകാതിരിക്കാൻ കഴിയുന്നില്ലല്ലോ.. എന്തോ ഒരു ശക്തി അങ്ങോട്ട്
പിടിച്ചു വലിക്കുന്നപോലെ...
പതിനെട്ടു വയസ്സുള്ളപ്പോൾ അദ്ദെഹത്തിന്റെ കൂടെ വധുവായി വന്നു കയറിയ ഈ
പടിപ്പുരവിട്ടു ഞാൻ ഇറങ്ങുകയാണ്. അദ്ദേഹം ഇതുപോലെ ഒരുനാൾ പടിയിറങ്ങിയത്
കണ്ണീ രണിഞ്ഞു കണ്ടു നിന്നതാണ് ഞാനും
അന്ന് എന്റെ കൈകളിൽ എന്റെ മോളുടെ കുഞ്ഞുകൈ ഉണ്ടായിരുന്നു .അവളെ
വളര്‍ത്തണം വലുതാക്കണം അദ്ദേഹത്തിന്റെ സ്വപ്‌നങ്ങൾ എല്ലാം സഫലമാക്കണം. ആ
ഒരു നൂലിൽ പിടിച്ചാണ് പിന്നീട് ജീവിച്ചത്..
മകൻ ജനിചതും വളര്‍ന്നതും
സമ്പത്തിന്റെ നിറവില്‍ ആയിരുന്നു.. പ്രഭുകുമാരനെ പോലെ
വളര്‍ത്തിയ
അവൻ വലുതായി വർഷങ്ങൾ കഴിഞ്ഞപ്പോൾ ഒട്ടും പ്രതീക്ഷിക്കാതെ വയറ്റിൽ
ഊറിക്കൂടിയ മോൾ, അച്ഛന്റെ ലാളന അനുഭവിക്കാൻ അവൾക്കു കഴിഞ്ഞില്ല.
അച്ഛന്റെ മരണ ശേഷം അദ്ധേഹത്തിന്റെ മരുമകൻ തറവാട്ടിന്റെ കാരണവർ ആയപ്പോൾ അത് വരെ അനുഭവിച്ചതൊക്കെ പെട്ടെന്ന് നഷ്ടപ്പടുകയായിരുന്നു.
അച്ഛന്റെ മരണ ശേഷം അദ്ധേഹത്തിന്റെ മരുമകൻ തറവാട്ടിന്റെ കാരണവർ ആയപ്പോൾ അത് വരെ അനുഭവിച്ചതൊക്കെ പെട്ടെന്ന് നഷ്ടപ്പടുകയായിരുന്നു.
സമ്പത്ത് ഇല്ലാതെയായി.. പറക്ക മുറ്റിയ മകൻ അകലേക്ക് അന്നം തേടി പോയി.
എങ്കിലും ജീവിച്ചേ മതിയാകൂ. ഈ പോന്നു മോൾക്ക് വേണ്ടി... അദ്ദേഹമൊത്ത് കഴിഞ്ഞ ഓർമ്മകൾ എനിക്ക് ജീവിക്കാനുള്ള കരുത്തു പകർന്നു .
എങ്കിലും ജീവിച്ചേ മതിയാകൂ. ഈ പോന്നു മോൾക്ക് വേണ്ടി... അദ്ദേഹമൊത്ത് കഴിഞ്ഞ ഓർമ്മകൾ എനിക്ക് ജീവിക്കാനുള്ള കരുത്തു പകർന്നു .
എത്ര പൂമണം നിറഞ്ഞ ഓണക്കാലം .
എത്ര പൂത്തിരികൾ സന്തോഷം പകര്‍ന്ന വിഷുക്കാലം
എത്ര മാമ്പഴം മണക്കുന്ന വേനല്ക്കാലം..
എത്ര പുത്തരി ഉണ്ട കൊയ്ത്തുകാലം.
എത്ര തുടിച്ചു കുളിച്ച കുളിരുന്ന തിരുവാതിരകൾ..
എത്ര മഴവെള്ളമൊലിച്ചു പോയി ഈ കാലത്തിനിടക്ക് ...
സമൃദ്ധമായ ആ ജീവിതം ഓർമ്മയായ ശേഷം അകലെ ഭാര്യയോടൊത്ത്
ജീവിക്കുന്ന മകന്റെ ശമ്പളത്തിൽ ഒതുങ്ങേണ്ടി വന്ന എന്റെയും മോളുടെയും
അർദ്ധ പട്ടിണിയുടെ വറവ് കാലവും
എന്തൊക്കെ കണ്ടു ഈ ജീവിതത്തിനിടക്ക്
ഇനി ഞാനുംകൂടെ ഇല്ലാതെ എങ്ങനെയാവും എന്റെ മോളുടെ ജീവിതം...
അവളെ ഈ വലിയ വീട്ടിൽ തനിച്ചാക്കി എങ്ങനെ പോകും ഞാന്‍?
മോൾ കുഴഞ്ഞു വീഴുന്നു .ഹയ്യോ ഒരു നിമിഷം പുറകോട്ടു കുതിച്ചു പോയി .
ഇല്ല എനിക്ക് ഇനി പിന്തിരിയാൻ കഴിയില്ല..ഈ ശരീരത്തിന്റെ കൂടെ പോയെ പറ്റു
വിറകിൻ കൂമ്പാരത്തിനു മേൽ കിടക്കുന്ന എന്റെ ശരീരത്തിനു ചുറ്റും
നിറകുടവുമായി പ്രദക്ഷിണം വെക്കുന്ന മകൻ.... .ഒടുവിൽ ആ കുടം നിലത്തു വീണു
തകർന്നപ്പോൾ .. എന്റെ എല്ലാ ഓര്മകളും മായുന്നു.
മുന്നില്‍ ശൂന്യത മാത്രം..
(ചിത്രത്തിന് കടപ്പാട് ഗൂഗിളിനോട്)