.മഴയോർമ്മകൾ (ഭാഗം6)
വിവാഹം കഴിഞ്ഞ് വീട്ടില്‍ എത്തുമ്പോൾ രാത്രി എട്ടുമണിയായി. വന്നുകയറുമ്പോൾ റേഡിയോ പാടിക്കൊണ്ടിരുന്നത് യേശുദാസിന്റെ," മംഗളം നേരുന്നു ഞാന്‍ മനസ്വിനി..മംഗളം നേരുന്നു ഞാന്‍. ."എന്നതായിരുന്നു ആ പാട്ട് എന്നു ഞാൻ നന്നായി ഓർക്കുന്നു.. ആരാവും എനിക്ക് മംഗളം നേർന്നിരിക്കുക.. ആവോ..
വധുവിനെ കൈപിടിച്ച് കയറ്റാൻ അമ്മ പുറത്തേക്കു വന്നില്ല. വിശ്വേട്ടന്റെ അച്ഛന്റെ ഏട്ടന്റെ മൂത്ത മകന്റെ ഭാര്യയാണ് എന്നെ കൈപിടിച്ചു കയറ്റിയത്. മനസ്സില്‍ അതു വല്ലാത്ത വിഷമമുണ്ടാക്കി. പിന്നീട് അമ്മ പറഞ്ഞു വിധവയായ സ്ത്രീ വധുവിനെ എതിരേല്ക്കുന്നതു നല്ലതല്ലെന്നു കരുതിയാണ് ഭാർഗ്ഗവിയേച്ചിയെക്കൊണ്ടു ചെയ്യിച്ചത് എന്ന്. അന്ന് അവർ പ്രസവിച്ചിട്ടു ആറു മാസമായിട്ടേയുണ്ടായിരുന്നുള്ളൂ. ആ മോൻ അനിൽ ഇന്ന് എന്റെ മക്കൾക്ക് സ്നേഹമുള്ള ഏട്ടനാണ്. ഭാർഗവിയേച്ചിയും കുട്ടികളും ഇന്നും എനിക്കും എന്റെ മക്കൾക്കും സ്വന്തമാണ്.
അമ്മയുടെ ആങ്ങളയുടെ സുന്ദരിയായ മകളെ വിശ്വേട്ടനെക്കൊണ്ടു കല്യാണം കഴിപ്പിക്കാന്‍ അമ്മയ്ക്ക് മോഹമുണ്ടായിരുന്നു, അതുനടക്കാത്ത വിഷമമാകുമെന്നാണ് ഞാന്‍ ആദ്യം കരുതിയത്. പക്ഷേ ആ വീട്ടിലേക്കാണ് വിവാഹശേഷം ആദ്യം തന്നെ എന്നെയും വിശ്വേട്ടനെയും ക്ഷണിച്ചത്. അവിടത്തെ അതിസുന്ദരിയായ അമ്മായി എന്നെ കൈപിടിച്ചു അകത്തുകൊണ്ടുപോയി നിലവിളക്കുകൊളുത്തിയതിനു മുന്നിലിരുത്തി തലയില്‍ അരിയും പൂവുമിട്ടു പ്രാർത്ഥിക്കുകയുമൊക്കെ ചെയ്തു.
ദിവസങ്ങൾക്കകം അമ്മയുടെ താല്പര്യക്കുറവൊക്കെ മാറി എന്നോട് വളരെ സ്നേഹത്തോടെ പെരുമാറിത്തുടങ്ങി.. ഇവിടുത്തെ കുമാരിയെപ്പോലെ ഭംഗിയായി സാരിയുടുക്കുന്നവർ ഈ പ്രദേശത്തില്ല എന്നൊക്കെ അയൽക്കാരോട് പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്.
അമ്മയില്ലാത്ത എനിക്ക് കല്യാണം കഴിഞ്ഞപ്പോൾ രണ്ട് അമ്മമാരെകിട്ടി. അമ്മയുംമൂത്തമ്മയും (വിശ്വേട്ടന്ടെ അച്ഛന്റെ പെങ്ങൾ). മൂത്തമ്മയ്ക്ക് വിശ്വേട്ടനെ വലിയ സ്നേഹമായിരുന്നു. അതേപോലെതന്നെ എന്നെയും ഒരുപാട് ഇഷ്ടമായിരുന്നു. കല്യാണദിവസം എന്റെ വീട്ടില്‍ നിന്നു വന്നവര്‍ തിരിച്ചു പോകുമ്പോള്‍ വിഷമത്തോടെ നിന്ന എന്റെ വല്യേട്ടനോട്," നിങ്ങള്‍ വിഷമിക്കാതെ പോകൂ. അവൾക്ക് ഇവിടെ ഒരു ബുദ്ധിമുട്ടും വരാതെ ഞാന്‍ നോക്കു"മെന്നു സമാധാനിപ്പിച്ചതു മൂത്തമ്മയായിരുന്നു.
ഈ വീട്ടില്‍വന്നപ്പോൾ അനിയന്മാരില്ലാത്ത എനിക്ക് മൂന്ന് അനിയന്മാരെ കിട്ടി. അനിയത്തിയില്ലാത്ത സങ്കടം തീർക്കാൻ ഒരു അനിയത്തിയെ കിട്ടി. അച്ഛന്റെ സ്നേഹം അനുഭവിക്കാൻ യോഗമില്ലാത്തതുകൊണ്ടാവാം അവിടെയും ഇവിടെയും അച്ഛനെ കിട്ടിയില്ല.
കല്യാണത്തിൽ പങ്കെടുക്കാനെത്തിയ എന്റെ ഓഫീസർ വിശ്വേട്ടനോടു ," നളിനകുമാരിയെ അധികം ലീവെടുപ്പിക്കാതെ ഓഫീസിലേക്ക് അയച്ചേക്കണേന്നു" പറഞ്ഞതുകൊണ്ട് ഒരാഴ്ചത്തെ ലീവ് കഴിഞ്ഞ് വിശ്വേട്ടന്റെ വീട്ടില്‍ നിന്ന് ഞാന്‍ ഓഫീസില്‍ പോയിത്തുടങ്ങി.
അമ്മ രാവിലെ തന്നെ ചോറും കറികളുമുണ്ടാക്കി പാത്രത്തിലാക്കിത്തരും. ഞാൻ കുളിച്ചുവന്ന് പോകാനൊരുങ്ങുമ്പോഴേക്കും രണ്ടാമത്തെ അനിയൻ മണിഎന്നുവിളിക്കുന്ന പ്രകാശ് നിരവധി പൂക്കള്‍ വിടർന്നുനില്ക്കുന്ന അവന്റെ പനിനീർത്തോട്ടത്തിൽനിന്ന് ഓരോ പൂക്കള്‍ ദിവസേന എനിക്ക് മുടിയിൽചൂടാനായി കൊണ്ടു തരും. അവൻതന്നെയാണ് വൈകീട്ട് എന്നെയും കാത്ത് റെയില്‍വേസ്റ്റേഷനിൽ വന്നുനില്ക്കുന്നതും എന്നെ വീട്ടില്‍ കൊണ്ടുപോയാക്കുന്നതും..
ഞങ്ങള്‍ എവിടെ പോകുകയാണെങ്കിലും അവനുംകൂടെയുണ്ടാവും. ചിലര്‍ ഞങ്ങളെ രാമലക്ഷ്മണന്മാരും സീതയുമെന്നു കളിയായി പറയുമായിരുന്നു. മണിയാണ് അന്നും ഇന്നും കുടുംബത്തിലെല്ലാരുമായി ഏറ്റവും അടുപ്പംസൂക്ഷിക്കുന്നത്.
വിശ്വേട്ടന്റെ തൊട്ടു ഇളയയാൾ ഉണ്ണിയെന്നു ഞങ്ങൾ വിളിക്കുന്ന രാമനാഥൻ ഒരു പഞ്ചപാവമാണ്. അവൻ അന്ന് മൈസൂരിലായിരുന്നു.
മൂന്നാമത്തെ അനിയൻ ശശിധരൻ അന്നും ഇന്നും ആരോടും അധികം അടുപ്പം സൂക്ഷിക്കാത്ത പ്രകൃതമാണ്.
ഏറ്റവും ഇളയതാണ് പെങ്ങൾ ശൈലജ . ധാരാളം തലമുടിയുള്ള സുന്ദരിയായ പെൺകുട്ടി. ഒഴിവുദിവസങ്ങളിൽ അവളുടെ തലമുടിയിൽ എണ്ണപുരട്ടി ചെമ്പരത്തിയിലയുടെ താളിയുണ്ടാക്കി കുളിപ്പിക്കലായിരുന്നു എന്റെ പ്രധാനവിനോദം.
ആദ്യമായി കുളത്തിലിറങ്ങിയതും നീന്തല്‍ പഠിച്ചതും അവളോടൊപ്പമായിരുന്നു.
എന്റെ വീട്ടിലെ ചുറ്റുപാടും വിശ്വേട്ടന്റെ വീട്ടിലെ ചുറ്റുപാടും തമ്മില്‍ ഒരു പാടു വ്യത്യാസമുണ്ടായിരുന്നു. എന്റെ വീട്ടില്‍ പുരുഷാധിപത്യമായിരുന്നു. അച്ഛന്റെ കാലശേഷം വല്യേട്ടൻ പറയുന്നതിനപ്പുറം ആരും നടക്കില്ല. അമ്മ ഒരു ശബ്ദവുമില്ലാതെ അടുക്കളയിൽ തീർത്താൽതീരാത്ത ജോലിയുമായി ഒതുങ്ങുന്ന സ്വഭാവമായിരുന്നു. എന്റെ എന്തെങ്കിലും ആവശ്യം വല്യേട്ടനോടു പറയാന്‍ ഞാന്‍ അമ്മയെ നിർബന്ധിക്കും. പേടിച്ചുപേടിച്ചാണ് അമ്മയും ആവശ്യങ്ങള്‍ പറയുന്നത്.
ഞങ്ങളുടെ വീട്ടില്‍ സ്ത്രീകളുടെ ശബ്ദം ചുവരു കേൾക്കരുതെന്ന നിയമമുണ്ടായിരുന്നു. ഏട്ടന്മാരു തമ്മിലും കളിതമാശയോ പൊട്ടിച്ചിരിയോ ഉണ്ടായിരുന്നില്ല. ആകെ ഗൗരവമുള്ള തണുത്തുറഞ്ഞ അന്തരീക്ഷം. .
ആദ്യമായി വല്യേട്ടന്റെ മുന്നിൽ വിറയ്ക്കാതെ നിന്നത് കല്യാണപ്പിറ്റേന്ന് വിരുന്ന് വന്നപ്പോഴായിരുന്നു. അന്ന് വരന്റെ വീട്ടില്‍ നിന്ന് വന്നവർ എന്റെകൂടെയുണ്ടായിരുന്ന ബലംകൊണ്ടാവാംആ ധൈര്യം കിട്ടിയത്.
വിശ്വേട്ടന്റെ വീട്ടില്‍ നേരെ തിരിച്ചാണ് . അവിടെ സഹോദരന്മാരും അമ്മയും കൂട്ടുകാരെപ്പോലെയായിരുന്നു. അവര്‍ തമാശപറഞ്ഞു പൊട്ടിച്ചിരിക്കും. ആങ്ങളമാർ പെങ്ങളുടെ മുടിചീകിക്കൊടുക്കും. ഉച്ചത്തില്‍ സംസാരിക്കും. അമ്മ ദേഷ്യം വന്നാല്‍ ആൺമക്കളെ ശകാരിക്കും. ആകെ പ്രസന്നതയുള്ള അന്തരീക്ഷമായിരുന്നു.
ഞാന്‍ സന്തോഷത്തോടെ ശ്വാസം കഴിച്ചത് വിശ്വേട്ടന്റെ വീട്ടില്‍ വന്നശേഷമാണെന്നു പറയാം.
വിവാഹം കഴിഞ്ഞ് വീട്ടില്‍ എത്തുമ്പോൾ രാത്രി എട്ടുമണിയായി. വന്നുകയറുമ്പോൾ റേഡിയോ പാടിക്കൊണ്ടിരുന്നത് യേശുദാസിന്റെ," മംഗളം നേരുന്നു ഞാന്‍ മനസ്വിനി..മംഗളം നേരുന്നു ഞാന്‍. ."എന്നതായിരുന്നു ആ പാട്ട് എന്നു ഞാൻ നന്നായി ഓർക്കുന്നു.. ആരാവും എനിക്ക് മംഗളം നേർന്നിരിക്കുക.. ആവോ..
വധുവിനെ കൈപിടിച്ച് കയറ്റാൻ അമ്മ പുറത്തേക്കു വന്നില്ല. വിശ്വേട്ടന്റെ അച്ഛന്റെ ഏട്ടന്റെ മൂത്ത മകന്റെ ഭാര്യയാണ് എന്നെ കൈപിടിച്ചു കയറ്റിയത്. മനസ്സില്‍ അതു വല്ലാത്ത വിഷമമുണ്ടാക്കി. പിന്നീട് അമ്മ പറഞ്ഞു വിധവയായ സ്ത്രീ വധുവിനെ എതിരേല്ക്കുന്നതു നല്ലതല്ലെന്നു കരുതിയാണ് ഭാർഗ്ഗവിയേച്ചിയെക്കൊണ്ടു ചെയ്യിച്ചത് എന്ന്. അന്ന് അവർ പ്രസവിച്ചിട്ടു ആറു മാസമായിട്ടേയുണ്ടായിരുന്നുള്ളൂ. ആ മോൻ അനിൽ ഇന്ന് എന്റെ മക്കൾക്ക് സ്നേഹമുള്ള ഏട്ടനാണ്. ഭാർഗവിയേച്ചിയും കുട്ടികളും ഇന്നും എനിക്കും എന്റെ മക്കൾക്കും സ്വന്തമാണ്.
അമ്മയുടെ ആങ്ങളയുടെ സുന്ദരിയായ മകളെ വിശ്വേട്ടനെക്കൊണ്ടു കല്യാണം കഴിപ്പിക്കാന്‍ അമ്മയ്ക്ക് മോഹമുണ്ടായിരുന്നു, അതുനടക്കാത്ത വിഷമമാകുമെന്നാണ് ഞാന്‍ ആദ്യം കരുതിയത്. പക്ഷേ ആ വീട്ടിലേക്കാണ് വിവാഹശേഷം ആദ്യം തന്നെ എന്നെയും വിശ്വേട്ടനെയും ക്ഷണിച്ചത്. അവിടത്തെ അതിസുന്ദരിയായ അമ്മായി എന്നെ കൈപിടിച്ചു അകത്തുകൊണ്ടുപോയി നിലവിളക്കുകൊളുത്തിയതിനു മുന്നിലിരുത്തി തലയില്‍ അരിയും പൂവുമിട്ടു പ്രാർത്ഥിക്കുകയുമൊക്കെ ചെയ്തു.
ദിവസങ്ങൾക്കകം അമ്മയുടെ താല്പര്യക്കുറവൊക്കെ മാറി എന്നോട് വളരെ സ്നേഹത്തോടെ പെരുമാറിത്തുടങ്ങി.. ഇവിടുത്തെ കുമാരിയെപ്പോലെ ഭംഗിയായി സാരിയുടുക്കുന്നവർ ഈ പ്രദേശത്തില്ല എന്നൊക്കെ അയൽക്കാരോട് പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്.
അമ്മയില്ലാത്ത എനിക്ക് കല്യാണം കഴിഞ്ഞപ്പോൾ രണ്ട് അമ്മമാരെകിട്ടി. അമ്മയുംമൂത്തമ്മയും (വിശ്വേട്ടന്ടെ അച്ഛന്റെ പെങ്ങൾ). മൂത്തമ്മയ്ക്ക് വിശ്വേട്ടനെ വലിയ സ്നേഹമായിരുന്നു. അതേപോലെതന്നെ എന്നെയും ഒരുപാട് ഇഷ്ടമായിരുന്നു. കല്യാണദിവസം എന്റെ വീട്ടില്‍ നിന്നു വന്നവര്‍ തിരിച്ചു പോകുമ്പോള്‍ വിഷമത്തോടെ നിന്ന എന്റെ വല്യേട്ടനോട്," നിങ്ങള്‍ വിഷമിക്കാതെ പോകൂ. അവൾക്ക് ഇവിടെ ഒരു ബുദ്ധിമുട്ടും വരാതെ ഞാന്‍ നോക്കു"മെന്നു സമാധാനിപ്പിച്ചതു മൂത്തമ്മയായിരുന്നു.
ഈ വീട്ടില്‍വന്നപ്പോൾ അനിയന്മാരില്ലാത്ത എനിക്ക് മൂന്ന് അനിയന്മാരെ കിട്ടി. അനിയത്തിയില്ലാത്ത സങ്കടം തീർക്കാൻ ഒരു അനിയത്തിയെ കിട്ടി. അച്ഛന്റെ സ്നേഹം അനുഭവിക്കാൻ യോഗമില്ലാത്തതുകൊണ്ടാവാം അവിടെയും ഇവിടെയും അച്ഛനെ കിട്ടിയില്ല.
കല്യാണത്തിൽ പങ്കെടുക്കാനെത്തിയ എന്റെ ഓഫീസർ വിശ്വേട്ടനോടു ," നളിനകുമാരിയെ അധികം ലീവെടുപ്പിക്കാതെ ഓഫീസിലേക്ക് അയച്ചേക്കണേന്നു" പറഞ്ഞതുകൊണ്ട് ഒരാഴ്ചത്തെ ലീവ് കഴിഞ്ഞ് വിശ്വേട്ടന്റെ വീട്ടില്‍ നിന്ന് ഞാന്‍ ഓഫീസില്‍ പോയിത്തുടങ്ങി.
അമ്മ രാവിലെ തന്നെ ചോറും കറികളുമുണ്ടാക്കി പാത്രത്തിലാക്കിത്തരും. ഞാൻ കുളിച്ചുവന്ന് പോകാനൊരുങ്ങുമ്പോഴേക്കും രണ്ടാമത്തെ അനിയൻ മണിഎന്നുവിളിക്കുന്ന പ്രകാശ് നിരവധി പൂക്കള്‍ വിടർന്നുനില്ക്കുന്ന അവന്റെ പനിനീർത്തോട്ടത്തിൽനിന്ന് ഓരോ പൂക്കള്‍ ദിവസേന എനിക്ക് മുടിയിൽചൂടാനായി കൊണ്ടു തരും. അവൻതന്നെയാണ് വൈകീട്ട് എന്നെയും കാത്ത് റെയില്‍വേസ്റ്റേഷനിൽ വന്നുനില്ക്കുന്നതും എന്നെ വീട്ടില്‍ കൊണ്ടുപോയാക്കുന്നതും..
ഞങ്ങള്‍ എവിടെ പോകുകയാണെങ്കിലും അവനുംകൂടെയുണ്ടാവും. ചിലര്‍ ഞങ്ങളെ രാമലക്ഷ്മണന്മാരും സീതയുമെന്നു കളിയായി പറയുമായിരുന്നു. മണിയാണ് അന്നും ഇന്നും കുടുംബത്തിലെല്ലാരുമായി ഏറ്റവും അടുപ്പംസൂക്ഷിക്കുന്നത്.
വിശ്വേട്ടന്റെ തൊട്ടു ഇളയയാൾ ഉണ്ണിയെന്നു ഞങ്ങൾ വിളിക്കുന്ന രാമനാഥൻ ഒരു പഞ്ചപാവമാണ്. അവൻ അന്ന് മൈസൂരിലായിരുന്നു.
മൂന്നാമത്തെ അനിയൻ ശശിധരൻ അന്നും ഇന്നും ആരോടും അധികം അടുപ്പം സൂക്ഷിക്കാത്ത പ്രകൃതമാണ്.
ഏറ്റവും ഇളയതാണ് പെങ്ങൾ ശൈലജ . ധാരാളം തലമുടിയുള്ള സുന്ദരിയായ പെൺകുട്ടി. ഒഴിവുദിവസങ്ങളിൽ അവളുടെ തലമുടിയിൽ എണ്ണപുരട്ടി ചെമ്പരത്തിയിലയുടെ താളിയുണ്ടാക്കി കുളിപ്പിക്കലായിരുന്നു എന്റെ പ്രധാനവിനോദം.
ആദ്യമായി കുളത്തിലിറങ്ങിയതും നീന്തല്‍ പഠിച്ചതും അവളോടൊപ്പമായിരുന്നു.
എന്റെ വീട്ടിലെ ചുറ്റുപാടും വിശ്വേട്ടന്റെ വീട്ടിലെ ചുറ്റുപാടും തമ്മില്‍ ഒരു പാടു വ്യത്യാസമുണ്ടായിരുന്നു. എന്റെ വീട്ടില്‍ പുരുഷാധിപത്യമായിരുന്നു. അച്ഛന്റെ കാലശേഷം വല്യേട്ടൻ പറയുന്നതിനപ്പുറം ആരും നടക്കില്ല. അമ്മ ഒരു ശബ്ദവുമില്ലാതെ അടുക്കളയിൽ തീർത്താൽതീരാത്ത ജോലിയുമായി ഒതുങ്ങുന്ന സ്വഭാവമായിരുന്നു. എന്റെ എന്തെങ്കിലും ആവശ്യം വല്യേട്ടനോടു പറയാന്‍ ഞാന്‍ അമ്മയെ നിർബന്ധിക്കും. പേടിച്ചുപേടിച്ചാണ് അമ്മയും ആവശ്യങ്ങള്‍ പറയുന്നത്.
ഞങ്ങളുടെ വീട്ടില്‍ സ്ത്രീകളുടെ ശബ്ദം ചുവരു കേൾക്കരുതെന്ന നിയമമുണ്ടായിരുന്നു. ഏട്ടന്മാരു തമ്മിലും കളിതമാശയോ പൊട്ടിച്ചിരിയോ ഉണ്ടായിരുന്നില്ല. ആകെ ഗൗരവമുള്ള തണുത്തുറഞ്ഞ അന്തരീക്ഷം. .
ആദ്യമായി വല്യേട്ടന്റെ മുന്നിൽ വിറയ്ക്കാതെ നിന്നത് കല്യാണപ്പിറ്റേന്ന് വിരുന്ന് വന്നപ്പോഴായിരുന്നു. അന്ന് വരന്റെ വീട്ടില്‍ നിന്ന് വന്നവർ എന്റെകൂടെയുണ്ടായിരുന്ന ബലംകൊണ്ടാവാംആ ധൈര്യം കിട്ടിയത്.
വിശ്വേട്ടന്റെ വീട്ടില്‍ നേരെ തിരിച്ചാണ് . അവിടെ സഹോദരന്മാരും അമ്മയും കൂട്ടുകാരെപ്പോലെയായിരുന്നു. അവര്‍ തമാശപറഞ്ഞു പൊട്ടിച്ചിരിക്കും. ആങ്ങളമാർ പെങ്ങളുടെ മുടിചീകിക്കൊടുക്കും. ഉച്ചത്തില്‍ സംസാരിക്കും. അമ്മ ദേഷ്യം വന്നാല്‍ ആൺമക്കളെ ശകാരിക്കും. ആകെ പ്രസന്നതയുള്ള അന്തരീക്ഷമായിരുന്നു.
ഞാന്‍ സന്തോഷത്തോടെ ശ്വാസം കഴിച്ചത് വിശ്വേട്ടന്റെ വീട്ടില്‍ വന്നശേഷമാണെന്നു പറയാം.
മാരന്റെ വീട്ടിലെ സൗഭാഗ്യങ്ങൾ ...
ReplyDeleteഅവിടെയായിരുന്നു സ്വാതന്ത്ര്യം. ബ്ലോഗ് കാലം കഴിഞ്ഞിട്ടും ഈ ഒരാൾ വായനയ്ക്ക് എത്തിയത് സന്തോഷം നന്ദി
Delete