മഴയോർമ്മകൾ. .ഭാഗം..4
----------''''''''''''''------------
----------''''''''''''''------------
"തുടരെ മൂന്നു ദീസം തുള്ളിമുറിയാതെയാ അന്ന് മഴപെയ്തത്. ഞാന്‍ മാത്രേള്ളൂ പേറ്റുപൊരേല് നെന്റമ്മേടടുത്ത്. ന്തൊരു മഴയാ . മിഥുനമാസം പാതിയായേള്ളൂ. മഴകാരണം വയലിലും പറമ്പിലും പണീല്ല. പൊറത്തെ പണിക്കാരൊക്കെ അവനോന്റെ പൊരേല് പോയി. പേറ്റിച്ചിയെ വിളിക്കാൻ പോലും ആരൂല്ല. ഉച്ച കഴിഞ്ഞനേരം, ഒടുവിൽ ന്റെ കയ്യിലേക്കാ ഞ്ഞി വന്നത്. പെങ്കുട്ട്യാന്ന് അറിഞ്ഞപ്പോ എന്താരുന്നു എല്ലാരുടെയും സന്തോഷം. .. "
ചീരുവമ്മ മഴപെയ്യുന്നപോലെ നിർത്താതെ പറഞ്ഞുകൊണ്ടിരുന്നു. ഇത് എന്നെ കാണുമ്പോള്‍ പറയുന്ന സ്ഥിരം ഡയലോഗാണ്.
ഞാന്‍ ഭൂജാതയായതു ചീരുവമ്മയുടെ സഹായത്താലാണെന്ന ഓർമ്മപ്പെടുത്തലാണത്. എന്തെങ്കിലും കാര്യമായി കൊടുക്കണം. പണമായാൽ മാത്രം പോര, തുണിയും വേണം. എന്നാലേ മുഖം തെളിയൂ.
ഞാന്‍ ഭൂജാതയായതു ചീരുവമ്മയുടെ സഹായത്താലാണെന്ന ഓർമ്മപ്പെടുത്തലാണത്. എന്തെങ്കിലും കാര്യമായി കൊടുക്കണം. പണമായാൽ മാത്രം പോര, തുണിയും വേണം. എന്നാലേ മുഖം തെളിയൂ.
വീട്ടില്‍ പണ്ടുപണ്ടേയുള്ള സ്ഥിരം ജോലിക്കാരായിരുന്നു ആ കുടുംബം. അച്ഛൻ തറവാട്ടുകാരണവരായിരുന്ന കാലം. അന്ന് കണ്ണെത്താദൂരത്തോളം നെൽകൃഷിയും അനവധി സ്ഥലങ്ങളിലായി തെങ്ങിന്തോട്ടങ്ങളും ഉണ്ടായിരുന്ന കാലം... കുറെയേറെ കുടുംബങ്ങൾ ആണുങ്ങളും പെണ്ണുങ്ങളും സ്ഥിരംജോലിക്കാരായി ഉണ്ടായിരുന്ന കാലം.
അന്ന് അച്ഛന്റെ സഹായിയായി കൂടെയെപ്പോഴും ചന്തുവച്ചൻ കാണും..
വയലിലെ പണിക്കും ഞാറു നടാനും നെല്ലു കൊയ്യാനുമുള്ള സ്ഥിരം ആളുകളെ ഓർമ്മപ്പെടുത്താനും ചാണകവും തോലുമിടീക്കാനും പലസ്ഥലത്തുമുള്ള തൊടികളിൽ തേങ്ങയിടാൻ നേരമായാൽ പണിക്കാരെ വിളിച്ചു കൂടെനടന്ന് തേങ്ങ പെറുക്കിക്കൂട്ടാനും അവിടെനിന്ന് അതെല്ലാം വീട്ടിലെത്തിക്കാനുമൊക്കെ ചന്തുവച്ചൻ തന്നെയാണ് ഉത്സാഹിക്കുന്നത്.
അന്ന് അച്ഛന്റെ സഹായിയായി കൂടെയെപ്പോഴും ചന്തുവച്ചൻ കാണും..
വയലിലെ പണിക്കും ഞാറു നടാനും നെല്ലു കൊയ്യാനുമുള്ള സ്ഥിരം ആളുകളെ ഓർമ്മപ്പെടുത്താനും ചാണകവും തോലുമിടീക്കാനും പലസ്ഥലത്തുമുള്ള തൊടികളിൽ തേങ്ങയിടാൻ നേരമായാൽ പണിക്കാരെ വിളിച്ചു കൂടെനടന്ന് തേങ്ങ പെറുക്കിക്കൂട്ടാനും അവിടെനിന്ന് അതെല്ലാം വീട്ടിലെത്തിക്കാനുമൊക്കെ ചന്തുവച്ചൻ തന്നെയാണ് ഉത്സാഹിക്കുന്നത്.
അച്ഛന് ഇടക്കിടെ ശിക്കാറിനു പോകുന്ന സ്വഭാവമുണ്ട്. അപ്പോള്‍ തോക്കുകളും അതിനുവേണ്ടതായ അനുസാരികളുമായി കാടുകയറാനും കൂടെയുണ്ടാവുക ഇയാള്‍തന്നെയാണ്.
ചന്തുവച്ചനും ചീരുവമ്മയും അച്ഛൻ കൊടുത്ത രണ്ടേക്കർ പറമ്പില്‍ വീടുവച്ചു താമസിക്കുകയാണ്. വയലില്‍ പണിചെയ്യാൻ സ്ഥിരമുണ്ടായിരുന്ന കുടുംബങ്ങൾക്കെല്ലാം വീടുവെക്കാൻ അച്ഛൻ സ്ഥലം കൊടുത്തിരുന്നു. കുടികിടപ്പ് പത്തുസെന്റു എന്ന് പിന്നീട് നിലവില്‍ വന്ന കണക്കൊന്നും അച്ഛന്‍ നോക്കിയിരുന്നില്ല, ചിലർക്കു അതിലുമെത്രയോ കൂടുതലുണ്ടായിരുന്നു. അതായത് അവർ പുരവച്ചു താമസിച്ചുകൊണ്ടിരുന്ന സ്ഥലം അതേപോലെ അവരുടെ പേരിലാക്കി കൊടുത്തതാണ്.
ആ സ്ഥലങ്ങളിൽ സ്ഥിരോത്സാഹികളായ അവര്‍ ഒരിഞ്ച് വിടാതെ ഓരോരോ കൃഷിചെയ്തു പൂങ്കാവനം പോലെയാക്കിയിരുന്നു.
ആ സ്ഥലങ്ങളിൽ സ്ഥിരോത്സാഹികളായ അവര്‍ ഒരിഞ്ച് വിടാതെ ഓരോരോ കൃഷിചെയ്തു പൂങ്കാവനം പോലെയാക്കിയിരുന്നു.
(പിന്നീട് അച്ഛന്റെ മരണശേഷം, തറവാട്ടിലെ കാരണവരായിവന്ന അച്ഛന്റെ മരുമകന്‍ അവരുടെയെല്ലാം വീടുകള്‍ പൊളിച്ചു മാറ്റി ദൂരെ പാറകള്‍ നിറഞ്ഞയിടത്ത് മൂന്ന് സെന്റ് വീതം എല്ലാവർക്കും അളന്നുനൽകി. അവിടെയവർ ഒരു കൃഷിയും ചെയ്യാനാകാതെ സന്തോഷം കെട്ടു ജീവിച്ചുതീർത്തു.)
മിഥുനം കർക്കിടകമാസങ്ങളിൽ അക്കാലത്ത് തോരാത്ത മഴയായിരുന്നു. സ്കൂളില്‍ പോവാനൊന്നും പറ്റില്ല. വീടുമുതൽ സ്കൂള്‍വരെയുള്ള സ്ഥലം മുഴുവൻ അച്ഛൻ കൃഷിചെയ്യിച്ചിരുന്ന വയലങ്ങനെ നീണ്ടുനിവർന്നു പരന്നു കിടക്കുന്നു. തൊട്ടുതന്നെ പച്ചപ്പട്ടുസാരിയുടെ കസവുബോർഡർപോലെ ഒരു പുഴയൊഴുകുന്നുണ്ട്. കർക്കിടകമാസത്തിലെ മഴയ്ക്കാണു വെള്ളം കയറിത്തുടങ്ങുന്നത്. അതിനുമുമ്പ് കൊയ്ത്തുകഴിഞ്ഞിരിക്കും. ഒഴിഞ്ഞുകിടക്കുന്ന വയലും പുഴയും അക്കരെ പാടങ്ങളുമെല്ലാം വെള്ളംനിറഞ്ഞ് കടലുപോലെ തോന്നും. അക്കരെപ്പോകാൻ കടത്തുതോണിയല്ലാതെ വേറെയൊരു കൊച്ചുതോണി അച്ഛന്റെ മരുമകന്റെ വീട്ടുകാർക്കുമാത്രമായുണ്ടായിരുന്നു.
വെള്ളപ്പൊക്കംവന്നാൽ, ഒരുപാടു നിർബന്ധിച്ചാൽ വല്ലപ്പോഴും ആ തോണിയിൽ എന്നെയും കയറ്റി തോണിതുഴയുന്ന ആണ്ടിയെന്നയാൾ കുറെദൂരം കൊണ്ടുപോയി ചുറ്റിയടിച്ചുവരുമായിരുന്നു. വയലെവിടെയായിരുന്നു പുഴയെവിടെതുടങ്ങുന്നു എന്നൊന്നും മനസ്സിലാക്കാനൊക്കില്ല. ചുറ്റും വെള്ളം മാത്രം. . വൻകര കണ്ടുപിടിക്കാനെത്തിയ കൊളമ്പസ്സാണെന്ന ഭാവത്തില്‍ ഞാൻ സന്തോഷത്തോടെ തോണിയിലിരിക്കും.
വെള്ളപ്പൊക്കംവന്നാൽ, ഒരുപാടു നിർബന്ധിച്ചാൽ വല്ലപ്പോഴും ആ തോണിയിൽ എന്നെയും കയറ്റി തോണിതുഴയുന്ന ആണ്ടിയെന്നയാൾ കുറെദൂരം കൊണ്ടുപോയി ചുറ്റിയടിച്ചുവരുമായിരുന്നു. വയലെവിടെയായിരുന്നു പുഴയെവിടെതുടങ്ങുന്നു എന്നൊന്നും മനസ്സിലാക്കാനൊക്കില്ല. ചുറ്റും വെള്ളം മാത്രം. . വൻകര കണ്ടുപിടിക്കാനെത്തിയ കൊളമ്പസ്സാണെന്ന ഭാവത്തില്‍ ഞാൻ സന്തോഷത്തോടെ തോണിയിലിരിക്കും.
പണ്ടുകാലത്തൊരിക്കൽ, "ഇതു ഞാന്‍ കണ്ട വയലല്ലേ എവിടെയാണ് വരമ്പുള്ളതെന്നൊക്കെ എനിക്കറിയാം "എന്നു വീമ്പിളക്കി ചന്തുവച്ചൻ ആ വെള്ളത്തിലിറങ്ങി നടന്നുവെന്നും സ്ഥലമറിയാതെ പുഴയിലെത്തി മുങ്ങിപ്പോയെന്നും തോണിക്കാരൻ ചെന്നു രക്ഷിച്ചുവെന്നുമൊക്കെ ചീരുവമ്മ പറഞ്ഞു കേട്ടിരുന്നു. .
ഇപ്പോൾ അച്ഛനില്ല, ചന്തുവച്ചനില്ല.. ചീരുവമ്മ വയസ്സായി തലമുടിയൊക്കെ നരച്ചു. തൂങ്ങിയാടുന്ന മുലകളെ ഒരു തുണികൊണ്ടുപോലും മറയ്ക്കാതെയാണ് പണ്ടേ നടക്കുന്നത്.
കേൾവി തീരെ കുറവാണ്. അങ്ങോട്ട് പറയുന്നതൊന്നും കേൾക്കാതെ റേഡിയോ തുറന്നതുപോലെ പറഞ്ഞുകൊണ്ടിരിക്കും.
കേൾവി തീരെ കുറവാണ്. അങ്ങോട്ട് പറയുന്നതൊന്നും കേൾക്കാതെ റേഡിയോ തുറന്നതുപോലെ പറഞ്ഞുകൊണ്ടിരിക്കും.
അവരുടെ ആൺമക്കൾ ഓരോ പണിക്കുപോകുന്നുണ്ട് . എല്ലാവരും കല്യാണം കഴിച്ചു മക്കളുമൊക്കെയായി ആ പുരയിടത്തിലെതന്നെ ഓരോഭാഗത്തു വീടുണ്ടാക്കി താമസമാക്കി. ചീരുവമ്മയോടൊപ്പം ഇളയമകനും ഭാര്യയുമാണ് താമസിക്കുന്നത്. അമ്മായിയമ്മപ്പോരില്ലാതെ സ്നേഹത്തോടെ അവർ അവിടെ കഴിയുന്നു.
ആത്മ കഥ തന്നെയാണ് ..അല്ലെ
ReplyDelete